ഇരുട്ടി വെളുക്കുമ്പോഴേക്കും
കഴിഞ്ഞിരുന്നു
എല്ലാം.
വീണ്ടും തുടങ്ങിയെടത്ത് തന്നെ.
ചെമ്പകത്തിന്റെ സുഗന്ധമല്ല
കാറ്റിലാടുന്ന ശബ്ദമാണ്
ആകര്‍ഷിച്ചതെന്ന് പൊങ്ങച്ചം പറയുന്ന
ഒരു കിളിക്കൂട്ടുണ്ടായിരുന്നു
ഇന്നലെ രാത്രിയിലും.
നിന്റെ പേര് കേള്‍ക്കുമ്പോള്‍
മറവിയെ ഓര്മിക്കുന്നുവെന്നു
നടിച്ച്,
ഓര്‍ത്തെടുക്കാന്‍ ഒരു ചിരി പൊലുമില്ലെന്ന
വിഷമ കവചം അണിഞ്ഞ്,
ഒടുക്കം ഒരു പശ്ചാത്താപ ശിരസ്സിന്റെ
കുനിഞ്ഞ നോട്ടത്തില്‍
ഒരു കിളിയൊച്ച പോലും
ബാക്കിവക്കാതെ,
അടച്ചിട്ട ജനാലയിലൂടെ
അതങ്ങ് പറന്നുപോയി...
നിന്നെക്കുറിച്ചു പറയുന്നതൊക്കെ
ഒരുതലക്കല്‍ മാത്രം ശബ്ദം പകര്‍ത്തുന്ന
ടെലിഫോണ്‍ പോലെ കേട്ടിരിക്കുന്ന
ഒരു കിളിക്കൊഞ്ചലാണ്
ഞാന്‍ ഇപ്പോഴും കാത്തിരിക്കുന്നത്.
രാത്രിശ്വാസത്തിന്റെ ദൂരം മാത്രമേയുള്ളൂ
നമുക്കിടയിലെന്നു
സന്ദേശ വാഹകരാവുന്ന
കിളികളൊന്നും തിരിച്ചരിയത്തതാവും
മരച്ചില്ലകളില്‍ നിന്നുള്ള അകലം വച്ച്
മനസിനെ അളക്കുന്ന,
വാക്കുകളുടെ ഇടവേളകള്‍ വച്ച്
കടന്നുകയറുന്ന ചിറകു കുടചിലുകളുടെ
പരാജയം.
ഒരിക്കലും നിന്നിലെക്കെത്തെണ്ടവയല്ല
ആ സന്ദേശങ്ങള്‍ എന്ന് അറിഞ്ഞു കൊണ്ടാവില്ല
ഇവര്‍ അതും ചുമന്നു പറന്നുകൊണ്ടേയിരിക്കുന്നത്.
വഴിതെറ്റിപ്പോകുന്ന സന്ദേശങ്ങള്‍
അതിനായിത്തന്നെയുള്ളവയാനെന്നു
നാമല്ലാതെ ആര് തിരിച്ചറിയാന്‍?