എന്തെല്ലാം തിരിച്ചറിവുകളാണ്,
ഒരു രാത്രി ഇരുട്ടിവെളുക്കുമ്പോൾ.
അല്ലെങ്കിൽ വെളുത്തിരുട്ടുമ്പോൾ..
ഞാൻ,
ഞാൻ മാത്രമല്ലെന്നും,
നീ കൂടിയാണെന്നും,
നിലവിളിക്കുകയും ചിരിക്കുകയും
കളിക്കുകയുമൊക്കെ ചെയ്യുന്ന
രണ്ട് കുട്ടികൾ കൂടിയാണെന്നും,
ഒടുവിൽ
ഞാൻ ഞാനേയല്ലെന്നും...
നീ ,
നീ മാത്രമാണെന്നും
ചിലപ്പോൾ
നീപോലുമല്ലെന്നും...
ഈ ഇരുട്ട് വെളുക്കാതിരുന്നെങ്കിൽ,
അല്ലെങ്കിൽ ഈ പകൽ ഇരുട്ടാതിരുന്നെങ്കിൽ...
Sunday, September 13, 2009
Thursday, September 10, 2009
(അ)സ്വതന്ത്രൻ
ഒറ്റക്കൊരു മരമാവാനായിരുന്നു കൊതി.
പടർന്നു പന്തലിച്ചങ്ങനെ നിൽക്കണം,
തണലും കാറ്റും
ഓക്സിജനുമൊക്കെ എല്ലാവർക്കും
കൊടുത്തുകൊണ്ടേയിരിക്കണം,
വെള്ളത്തിനും വളത്തിനുമൊന്നും
ആരോടും വഴക്കിടേണ്ടി വരരുത്.
അങ്ങനെയങ്ങനെ...
ഒരു മഴുവിനെപ്പോലും
സോറി, ഒരു അറക്കവാളിനെയോ
മരംകൊത്തിയെയോ പോലും
പേടിക്കാതെ ചിരിച്ച് സ്വാഗതം ചെയ്യണം.
അങ്ങനെ യങ്ങനെ യങ്ങനെ...
എന്നിട്ടോ..
കണ്ടിടത്തെവിടെയെങ്കിലും
ചാഞ്ഞ്,
ചുറ്റിപ്പിണഞ്ഞുമാത്രം തലയുയർത്തി
കാറ്റിനൊപ്പം തുള്ളാൻ വിധിക്കപ്പെട്ട
ഒരു വള്ളിയായതേയുള്ളൂ ജീവിതം.
പടർന്നു പന്തലിച്ചങ്ങനെ നിൽക്കണം,
തണലും കാറ്റും
ഓക്സിജനുമൊക്കെ എല്ലാവർക്കും
കൊടുത്തുകൊണ്ടേയിരിക്കണം,
വെള്ളത്തിനും വളത്തിനുമൊന്നും
ആരോടും വഴക്കിടേണ്ടി വരരുത്.
അങ്ങനെയങ്ങനെ...
ഒരു മഴുവിനെപ്പോലും
സോറി, ഒരു അറക്കവാളിനെയോ
മരംകൊത്തിയെയോ പോലും
പേടിക്കാതെ ചിരിച്ച് സ്വാഗതം ചെയ്യണം.
അങ്ങനെ യങ്ങനെ യങ്ങനെ...
എന്നിട്ടോ..
കണ്ടിടത്തെവിടെയെങ്കിലും
ചാഞ്ഞ്,
ചുറ്റിപ്പിണഞ്ഞുമാത്രം തലയുയർത്തി
കാറ്റിനൊപ്പം തുള്ളാൻ വിധിക്കപ്പെട്ട
ഒരു വള്ളിയായതേയുള്ളൂ ജീവിതം.
Subscribe to:
Posts (Atom)