Monday, October 30, 2006

പ്രണയം- ഒരു മുന്നറിയിപ്പ്‌

പ്രണയം- ഒരു മുന്നറിയിപ്പ്‌

പുറത്ത്‌ കടക്കാന്‍ ഒരു വഴിയേയുള്ളൂ
അകത്തേക്ക്‌ കയറാനും
ഇരുട്ടില്‍ തപ്പിത്തടഞ്ഞ്‌,വെളിച്ചം കാത്ത്‌
കണ്ണുകള്‍ അടച്ചും തുറന്നും
കാത്തിരിപ്പ്‌തുടരുമ്പോള്‍
കിനാവുകളില്‍
സ്ഫടികജലം, വിയര്‍പ്പുപ്പ്‌, തണുത്ത കാറ്റ്‌,
നിറങ്ങളുടെ വലിയ മഴവില്ല്‌
എന്നിട്ടും ഇരുട്ടില്‍ തപ്പിത്തടഞ്ഞ്‌...

വാര്‍ദ്ധക്യത്തിന്റെ കിണറാഴങ്ങളില്‍
ഓര്‍മയെ മുങ്ങിയെടുക്കുമ്പോള്‍
പതിവ്‌ കാഴ്ചകള്
‍പേര്‌ തുന്നാന്‍ മറന്ന കൈലേസ്‌,മയില്‍പ്പീലി, ചുവന്ന പനിനീര്‍പ്പൂവ്‌
ഇരുട്ട്‌ ഓര്‍മയെ മറക്കുന്നില്ല
എന്നിട്ടും വെളിച്ചം കാത്ത്‌...
മനസ്സില്‍ വിശപ്പ്‌ പൂക്കുമ്പോള്
‍സ്നേഹത്തിന്റെ ശകാരസ്വരം ഭക്ഷണം

പുറത്ത്‌ വെയിലും മഴയും
അകത്തും പുറത്തുമല്ലാതെ
ത്രിസന്ധ്യക്ക്‌ തൂണ്‌ പിളര്‍ന്ന്മു
ന്നിലൊരു നരസിംഹാവതാരം
ചുംബനത്തിന്റെ നിശബ്ദതയില്‍
കണ്ണുകള്‍ അടച്ചും തുറന്നും കാത്തിരിപ്പ്‌
കാരണം
പുറത്ത്‌ കടക്കാന്‍ വഴി ഒന്നേയുള്ളൂ
ജാലിയന്‍ വാലാബാഗിലെപ്പോലെ

Apurvas


Aniyans: otamuri

Aniyans: otamuri

otamuri

ഒറ്റ മുറി

അമ്മ ചിലപ്പോള്‍ ഒരു മുറി
കണ്ണീരും മനസ്സും സ്നേഹത്തിലെ സ്വാര്‍ഥതയും തുറന്നിട്ട
പൊളിഞ്ഞു വീഴാത്ത ഒറ്റമുറി
ഒരു വടിത്തുണ്ട്‌ തുട തിണര്‍ക്കുമ്പോള്‍
പിന്നില്‍ അടച്ചിടും വാതില്‍
മുട്ടിവിളിക്കതെ തുറന്നുപോകും ഞാന്‍
വെറുതെയങ്ങനെ
കയറിയും ഇറങ്ങിയും നടക്കുമ്പോള്‍
പിണങ്ങിനോക്കും
കരഞ്ഞുതീര്‍ക്കും
പിന്നെ വഴി തടയാതൊരു ചിരി ചിരിക്കും
മനസ്സിലെല്ലാം വലിച്ചുവാരുമ്പോള്‍
തളര്‍ന്ന കയ്യാല്‍ അടുക്കിവയ്ക്കും
സുഖസുഷുപ്തിയില്‍ കൊതുകും കിനാക്കളും
കടന്നുകേറാതെ കാവല്‍ നില്‍ക്കും
വിട പറയാതെ പടിയിറങ്ങുമ്പോള്‍
കതക്‌ ചാരാതെ കാത്തിരിക്കും
വഴിയിലെപ്പോഴോ മനസ്സുടക്കുമ്പോള്‍
മുറിവ്‌ പോലെന്നെ മുറി വിളിക്കുന്നു,
എല്ലാം കരഞ്ഞു തീര്‍ക്കുന്നു